Monday, June 29, 2015

സ്ക്വയർ

ഒന്നേ നാലേ ഒന്നേ നാലേ..
കാകളിയല്ലിത് കവിതയുമല്ലിത്
അപ്പുക്കുട്ട സ്ക്വയര്‍ പഠിപ്പേ

പതുമായി പതിനാറെത്തി
ഇരുപത്തഞ്ചിന്നൊറ്റച്ചാട്ടം
മുപ്പത്താറി ചെന്ന് തടഞ്ഞേ

നാപ്പത്തൊപതുമറുപത്യാലും
ഒന്നിച്ചെത്താ എപത്തൊന്നും
ഒന്നായെത്തി നൂറി നിറവി
നന്നായിതുതാ വഗമതെല്ലാം 

Monday, June 15, 2015

ഭ്രാന്തി

ചിരിയിഴകളിലെവിടെയോ സ്വയമറിയാതെ
കരച്ചിലിന്‍ വെള്ളി വീണവള്‍
കണ്ണീരിന്‍ വക്കുപൊട്ടി ഗദ്ഗദം മാറാതെ
വീണ്ടുമെന്തിനോ പൊട്ടിച്ചിരിച്ചവള്‍...
അവള്‍ ഭ്രാന്തിയാണ്

പരിഭ്രമം പായിച്ച ചിന്തകള്‍
അടുക്ക് തെറ്റിപ്പോയിതോര്‍മകള്‍
നാക്കിനെല്ലില്ലാത്ത വാക്കുകള്‍ 
വേച്ചുവേച്ചുള്ളീ നടത്തവും...
അവള്‍ ഭ്രാന്തിയാണ്

മഞ്ഞയും പച്ചയും വളകളണിഞ്ഞവള്‍
കാവിയുംവെള്ളയും വസ്ത്രമണിഞ്ഞവള്‍
കറുപ്പില്‍ കറുപ്പിന്നെഴുത്തായി ഭാവിയെ കാണ്മവള്‍
വര്‍ണങ്ങള്‍ തന്‍ അയിത്തമറിയാത്തവള്‍...
അവള്‍ ഭ്രാന്തിയാണ്

കല്ലേറുകള്‍ക്കിടയില്‍
വിഹ്വലതകള്‍ക്കിടയില്‍
എപ്പോഴോ വന്നുപോയോര്‍മയില്‍
നെഞ്ചുരുകി വിമ്മിക്കരയുമ്പോഴവള്‍ക്കറിയാം...
അവള്‍ ഭ്രാന്തിയാണ്

അവളുടെ ശരികളില്‍ കൂടെ നില്ക്കാ-
തവളുടെ തെറ്റിനെ കല്ലെറിഞ്ഞോര്‍
അവളുടെ ഭ്രാന്തിന് തറക്കല്ലിട്ടോര്‍-
ക്കവരുടെ തന്‍ കണ്ണില്‍ ഭ്രാന്തില്ലത്രേ...
ഭ്രാന്തില്ലാതുള്ളവര്‍ മാന്യരത്രേ

കപടസംരക്ഷണഭിത്തി കെട്ടി
ലോകത്തെയെല്ലാമകറ്റി നിര്‍ത്തി
വ്യര്‍ത്ഥവാഗ്ദാനങ്ങളേറെ നല്‍കി
കൂടെ നിന്നാര്‍ക്കുമേ ഭ്രാന്തില്ലത്രേ...
ഭ്രാന്തില്ലാതുള്ളവര്‍ മാന്യരത്രേ

അല്‍പനേരംമുന്‍പ്, അരനിമിഷം ചിരിച്ചതിന്‍ 
പൊരുള്‍ ഓര്‍മയില്ലാത്തതിനാല്‍
ഇപ്പോള്‍, അമ്പേ തകര്‍ന്ന്‍ കരയുന്നതിന്‍ 
പൊരുള്‍ പറയാനറിയാത്തതിനാല്‍...
അവള്‍ ഭ്രാന്തിയാണ്, മുഴുഭ്രാന്തി

Monday, March 23, 2015

സര്‍പ്രൈസ്

                 'മിലൂ, ഞാന്‍ ഊഹിച്ചത് ശരിയാണ്. ആ പെണ്‍കുട്ടി നീ പറഞ്ഞയാള്‍ തന്നെയാണ്. പത്രവാര്‍ത്ത‍ അറ്റാച്ച് ചെയ്യുന്നു'

                 കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഈ വാക്കുകളിലേയ്ക്ക് തുറിച്ചുനോക്കിയിരിയ്ക്കാന്‍ തുടങ്ങിയിട്ട് കുറെനേരമായി. വിധി എന്നല്ല, സര്‍പ്രൈസ് എന്ന് ചിന്തിയ്ക്കണമെന്ന് മനസ് പറഞ്ഞു. അവള്‍ അതാകും ഇഷ്ടപ്പെടുക.
                 ഓണത്തുമ്പി- അതായിരുന്നു പരിചയപ്പെടുമ്പോള്‍ അവളുടെ പേര്. സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കിടയില്‍ കാണാറുള്ള, ശ്രദ്ധിയ്ക്കാറുള്ള ഒരു പ്രൊഫൈല്‍. ഒരിയ്ക്കല്‍ ഇങ്ങോട്ട് മെയില്‍ അയയ്ക്കുകയായിരുന്നു, "ചേച്ചീ,ചേച്ചിയുടെ എഴുത്തുകള്‍ ഇഷ്ടമാണെനിയ്ക്ക്. പത്രപ്രവര്‍ത്തകയാണോ?" പെണ്‍കുട്ടികള്‍ ആത്മാര്‍ത്ഥമായി അഭിനന്ദിയ്ക്കുന്നതില്‍ പിറകിലാണെന്ന് പറയാറുള്ള ഭര്‍ത്താവിന് അല്പം അഭിമാനത്തോടെ മെയില്‍ കാട്ടിക്കൊടുത്തു.

                അന്ന് തുടങ്ങിയ തൂലികാസൗഹൃദം രണ്ട് മാസം മുന്‍പ് വരെ തുടര്‍ന്നു. എന്നില്‍ ആകാംഷ നിറച്ചുകൊണ്ട് അവള്‍ അയച്ച അവസാന മെയില്‍ വരെ. ഒരുപാട് കാര്യങ്ങള്‍ പറയാറുണ്ടായിരുന്നു അവള്‍. വേലിയിലെ ശീമക്കൊന്ന മുതല്‍ 360 ഡിഗ്രി തിരിയുന്ന കഴുത്തു
 നല്‍കാത്ത ദൈവം വരെ അവളുടെ വിഷയങ്ങളായി. അപൂര്‍വമായി മാത്രം വീടിനെ കുറിച്ചും അവളെ കുറിച്ചും പറഞ്ഞു. ഒരു ചേച്ചിയുടെ വാത്സല്യം അവള്‍ പ്രതീക്ഷിയ്ക്കുന്നുണ്ടായിരുന്നു. അവളുടെ സംസാരം എന്നില്‍ നിന്നത് പിടിച്ചുവാങ്ങുകയും ചെയ്തു.
ഒരിയ്ക്കല്‍ അവള്‍ എഴുതി, 'ശീമകൊന്നപ്പൂക്കള്‍ക്കാണ് ഭംഗി കൂടുതല്‍. ആകര്‍ഷിയ്ക്കുന്ന സ്വര്‍ണനിറമല്ല. സ്നേഹത്തിന്റെ സ്നിഗ്ധമായ ഇളം പിങ്ക് നിറമാണവയ്ക്ക്.'

                  അവളുടെ അവസാനത്തെ മെയില്‍ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു. 
'ചേച്ചീ ഒരു സര്‍പ്രൈസ് ഉണ്ട്. ഞാനത് ആദ്യം പറയാന്‍ പോകുന്നത് ചേച്ചിയോടാണ്.'
അഭിമാനം തോന്നി. ഒരിയ്ക്കലും കണ്ടിട്ടുപോലുമില്ലാത്ത പെണ്‍കുട്ടി അവളുടെ സന്തോഷം ആദ്യമായി പങ്കുവയ്ക്കാന്‍ എന്നെ തിരഞ്ഞെടുത്തിരിയ്ക്കുന്നു. പിന്നീടെന്നും അവളുടെ സര്‍പ്രൈസ് മെയിലിനായി കാത്തു. ഒരു മാസം കഴിഞ്ഞിട്ടും വിവരമൊന്നും കിട്ടാതായപ്പോള്‍ സൌഹൃദങ്ങള്‍ വഴി അന്വേഷിച്ചു. അങ്ങനെയൊരു അന്വേഷണത്തിന്റെ അവസാനം കിട്ടിയതാണീ മെയില്‍. അവള്‍, എന്റെ ഓണത്തുമ്പി, ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്രേ. അറ്റാച്ച് ചെയ്ത പത്രക്കുറിപ്പില്‍ ചിലപ്പോള്‍ അവളുടെ ഉറുമ്പരിയ്ക്കുന്ന ചിറകുകളുണ്ടാകും. എനിയ്ക്കത് കാണണ്ട. ആ മെയില്‍ എന്നേക്കുമായി ഡിലീറ്റ് ചെയ്തു. അവളുടെ നൂറുകണക്കിന് ജീവസുറ്റ മെയിലുകള്‍ ഉള്ള മെയില്‍ ബോക്സില്‍ ഈ മെയില്‍ വേണ്ട. 

                   ഒന്ന് ചോദിയ്ക്കട്ടെ, ഈ വാര്‍ത്തയെ സര്‍പ്രൈസ് എന്ന് വിളിച്ച ഞാനൊരു സാഡിസ്റ്റ് ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അപ്രതീക്ഷിതമായ സന്തോഷങ്ങള്‍ പോലെ അപ്രതീക്ഷിതമായ നഷ്ടങ്ങളെ നമ്മള്‍ സര്‍പ്രൈസ് എന്ന് വിളിയ്ക്കാതതെന്തെന്ന്‍ ആരോ ചോദിച്ചപ്പോള്‍ അവള്‍ എഴുതി,
                    'നഷ്ടങ്ങള്‍ക്ക് നമ്മള്‍ ആദ്യം തന്നെ വിധിയെന്ന മുദ്രവയ്ക്കും. അവയെ സര്‍പ്രൈസ് എന്ന് വിളിയ്ക്കാന്‍ ആരും ക്ഷമ കാണിയ്ക്കുന്നില്ല.'
                   അവളുടെ പ്രിയപ്പെട്ട ചേച്ചിയ്ക്ക് ക്ഷമയുണ്ടോ എന്ന് അവള്‍ എവിടെയോ ഇരുന്ന് ശ്രദ്ധിയ്ക്കുന്നുണ്ടാകില്ലേ.

Thursday, February 5, 2015

I need to pray...But...

Where should I pray when the temples are becoming business centers?
Whom should I worship when the idols are placed in every corner?
To whom should I ask when messengers of god carry money pots with them?
How could I concentrate when prayer songs get rock touch? 
And at the last, what should I pray when the wishes exceed the sky?

Tuesday, December 23, 2014

ഒട്ടത്തി

   സ്വപ്‌നങ്ങള്‍ക്കെല്ലാം അര്‍ത്ഥമുണ്ടത്രേ!!! എന്നാല്‍ എന്താവണം ഞാന്‍ അല്പം മുന്‍പ് കണ്ടത്???

  ഉറങ്ങണമെന്നുകരുതി കിടന്നതല്ല. കവിതകള്‍ കേട്ട് എപ്പോഴോ ഉറങ്ങിപ്പോയതാണ്. ഇന്നെങ്കിലും വായിക്കണമെന്ന് കരുതിയ പുസ്തകം കണ്ണുകളടച്ച് അരികെ തന്നെയുണ്ട്.

         മനസ്സില്‍ രണ്ട് ചിത്രങ്ങളാണ്. അതിനെ പിന്തുടര്‍ന്ന് കുറേ ദൃശ്യങ്ങളും.

ഒന്ന്

              ഒരു നാടോടി സ്ത്രീ. രണ്ട് ചുമലിലും ചുറ്റുമായി എത്രയോ കുഞ്ഞുങ്ങള്‍. കണ്ണുകളില്‍ മാറി മാറി പ്രതിഫലിക്കുന്ന ദയനീയതയും ക്രൌര്യവും.
                                
       സ്വപ്നത്തിന്റെ തുടക്കം എനിക്കോര്‍മയില്ല. പക്ഷേ കണ്ണടച്ചാല്‍ ലൂപ്പിലിട്ടത് പോലെ പ്ലേ ആകുന്ന ദൃശ്യത്തില്‍ ഞാന്‍ അവരെ വഴക്ക് പറയുകയാണ്. കഠിനമായി. എനിക്കെങ്ങനെയാണ് ഇത്രത്തോളം ദേഷ്യപ്പെടാനാകുക!!! ഓര്‍മ വരുന്നു...എന്റെ ഏതോ സഞ്ചിയും സാധനങ്ങളും തറയില്‍ വച്ച് നിമിഷങ്ങള്‍ക്കകം നഷ്ടമായി. അടുത്തുനിന്ന ആരോ ഇവരെ ചൂണ്ടിക്കാണിച്ചു തന്നതാണ്. അതിന്റെ സത്യാവസ്ഥ ഞാന്‍ പരിശോധിച്ചോ എന്നോര്‍മയില്ല. അവര്‍ ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ ഇടയ്ക്കിടെ ഓര്‍മിപ്പിയ്ക്കുന്നുണ്ട്.

            ആ രൂപം എങ്ങനെയാണ് വിശദീകരിയ്ക്കുക. എഴുത്തുകാരിയല്ലാത്ത എന്റെ വാങ്മയചിത്രത്തിന് പരിമിധികളുണ്ട്. നിസംഗതയില്‍ നിന്ന് ക്രൌര്യതയിലേയ്ക്കും അവിടെ നിന്ന് നിസഹായതയിലേയ്ക്കും യാത്ര ചെയ്ത കണ്ണുകള്‍ ഒഴികെ മറ്റൊന്നും ഭയമുളവാക്കുന്നതായിരുന്നില്ല. മുന്താണി മുന്നിലേയ്ക്കിട്ട് അരയ്‌ക്കൊപ്പം വളച്ചുകെട്ടിയ ആ സാരി ആഴ്ചകളോ ഒരു പക്ഷേ ഒരു മാസമോ മുന്‍പ് എടുത്തണിയുമ്പോള്‍ പിങ്ക് നിറമായിരുന്നിരിയ്ക്കണം. എന്‍റെ ശ്രദ്ധ പിടിച്ചുപറ്റാനും മാത്രം ആഭരണങ്ങളോ ചരടുകളോ ഇല്ല. നാടോടി എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്ന എണ്ണക്കറുപ്പുള്ള മുഖവും മെലിഞ്ഞ ശരീരപ്രകൃതവും തന്നെ.

            തീര്‍ച്ചയായും ഞാന്‍ വഴക്ക് പറയുമ്പോള്‍ അവരോടൊപ്പം കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇത്ര നേരം അവരോട് വഴക്കിടുമായിരുന്നില്ല. സ്വപ്നത്തിലെങ്കിലും ആ കാര്യത്തിലെനിയ്ക്ക് ഉറപ്പുണ്ട്. പിന്നെ എവിടെ നിന്നാണ് എന്നെയും കടന്നുപോയ അവരോടൊപ്പം ഇത്രയും കുട്ടികള്‍ വന്നത്!!! സ്വപ്നത്തിലും എനിയ്ക്ക് ഈ അത്ഭുതം ഉണ്ടായിരുന്നു. അതാണ് അവര്‍ കണ്ണില്‍ നിന്ന്  മറയുവോളം ഞാന്‍ നോക്കി നിന്നത്.

രണ്ട്

            ഓരോ തവണ നേരെ വയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴും ചരിയാനൊരുങ്ങുന്ന വാല്‍ക്കിണ്ടി. തുളുമ്പി വീഴുന്ന ജലം. 

       സ്വപ്നങ്ങള്‍ക്ക് എത്രയാണ് ഇടവേള? അധികമൊന്നുമുണ്ടാകില്ല. അല്ലെങ്കില്‍ ഇത്ര ചെറിയ ഉറക്കത്തില്‍ ഞാനെങ്ങനെ രണ്ടാമതൊരു സ്വപ്നം കാണും.

       ഇത്തവണ  ലൊക്കേഷന്‍ ഏതോ യാഗശാല പോലെ തോന്നിച്ചു. സ്വാമിമാര്‍ എന്നതിലുപരി ഗുരുക്കന്മാര്‍ എന്ന് വിളിക്കാന്‍ തോന്നുന്ന കുറേ ശാന്തഗംഭീരമുഖങ്ങള്‍. ഈ സ്വപ്നത്തില്‍ എനിയ്ക്ക് മുഖമില്ല. ചിന്തകളും പ്രവര്‍ത്തികളും മാത്രം. ഞാന്‍ ഈ കൂട്ടത്തില്‍ ഏതോ ഗുരുജിയാവണം. പ്രധാനാചാര്യന്‍ ചൊല്ലുന്ന മന്ത്രങ്ങള്‍ക്കൊപ്പം വാല്‍ക്കിണ്ടിയില്‍ ജലം നിറച്ചുവയ്ക്കുകയും കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ച ശേഷം വാല്‍ക്കിണ്ടിയെടുത്ത് വായുവില്‍ വിവിധ തലങ്ങളില്‍ വച്ച ശേഷം ശിരസിലേയ്ക്ക് കമിഴ്ത്തുകയുമാണ് ഓരോരുത്തരും. പക്ഷേ ഞാന്‍ അറിയാതെ ഓരോ തവണ വെള്ളം നിറച്ച് വയ്ക്കുന്നതും നിരപ്പല്ലാത്ത പ്രതലത്തിലേയ്ക്കാണ്. വാല്‍ക്കിണ്ടി ചരിയാതെ ഞാനത് മാറ്റി വയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. പക്ഷേ ഓരോ തവണയും തറയില്‍ ഓരോ തടസങ്ങള്‍ വന്ന് വെള്ളം ചിതറിയ്ക്കുന്നു. അവസാനം ഏതോ വലിയ തടസത്തില്‍ വെള്ളം ചിതറിത്തെറിച്ചപ്പോഴാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്.

       അല്ല, വെള്ളത്തുള്ളികള്‍ കണ്ണിലേയ്ക്ക് വീണല്ല ഞാന്‍ ഉണര്‍ന്നത്. എനിയ്ക്ക് ഉറപ്പിച്ചുപറയാനാകും.  കാരണം ഉണരുമ്പോള്‍ കണ്ണുകള്‍ക്ക്  വല്ലാത്ത ചൂടും തലയ്ക്ക് പെരുപ്പും ഉണ്ടായിരുന്നു. ആ നാടോടിസ്ത്രീയുടെ കണ്ണുകള്‍ ഈ സ്വപ്നത്തിലും പിന്തുടര്‍ന്നതാകുമോ? 
       കണ്ണുകളടച്ച് വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു. പക്ഷേ അകക്കണ്ണ് അപ്പോഴും സ്വപ്നത്തെ ഡീകോഡ് ചെയ്യാന്‍ ശ്രമിയ്ക്കുകയായിരുന്നു. രണ്ട്  ദൃശ്യങ്ങളും വെവ്വേറെയും ഒന്നായും അര്‍ത്ഥങ്ങള്‍ തേടി. അവ എന്‍റെ ഉറക്കം കളയുമെന്നോര്‍ത്തപ്പോള്‍ അമ്മയെ വിളിയ്ക്കാന്‍ തോന്നി. ഹ ഹ..ഉറങ്ങിക്കിടക്കുന്ന അമ്മയെ വിളിച്ചുണര്‍ത്തി എന്താണ് പറയുക? സ്വപ്നത്തില്‍ ഒട്ടത്തിയെ കണ്ടു പേടിച്ചെന്നോ? ഒട്ടത്തി എന്നത് കുട്ടിക്കാലത്ത് നാടോടി സ്ത്രീകളെ വിളിയ്ക്കുമായിരുന്ന പേരാണ്. എങ്ങനെയാകും ആ പേര് വന്നിരിയ്ക്കുക? എന്തായാലും ഒട്ടത്തി,പോക്കാച്ചി,പാക്കാന്ത ഒക്കെ അന്നത്തെ എന്തിനെന്നറിയാത്ത പേടിസ്വപ്നങ്ങളായിരുന്നു. അതിലെ ഒട്ടത്തിയെയാണ് ഞാന്‍ ഇപ്പോള്‍ വഴക്കുപറഞ്ഞു ഓടിച്ചിരിയ്ക്കുന്നത്. വഴക്ക് പറഞ്ഞതും ഞാന്‍. പേടിച്ചതും ഞാന്‍. വിരോധാഭാസം!!!

      ഞാന്‍ നിര്‍ത്തുകയാണ്. ഇനി ഈ ദൃശ്യങ്ങള്‍ എന്നെ അലട്ടുകയില്ല എന്ന പ്രതീക്ഷയോടെ. ഈ ഡയറിയും പേനയും ഞാനിതാ ഇവിടെ തുറന്നു വയ്ക്കുന്നു. സെക്കന്റുകള്‍ മാത്രം ഉണ്ടായിരുന്നിരിയ്ക്കുമായിരുന്ന ദൃശ്യങ്ങളില്‍ നിന്ന് ഈ സ്വപ്‌നങ്ങള്‍ മെനഞ്ഞ ഉപബോധമനസിനും അവയെ ഡയറിയിലേയ്ക്ക് പകര്‍ത്താന്‍ കഥ പറഞ്ഞുതന്ന ബോധമനസിനും ശേഷം സ്വപ്നങ്ങളുടെ അര്‍ത്ഥങ്ങള്‍ ചേര്‍ത്ത്  ആരെങ്കിലും ഈ കഥ പൂര്‍ത്തിയാക്കും എന്ന ആഗ്രഹത്തോടെ....

Tuesday, September 10, 2013

ഒറ്റത്തുട്ട്


പേര് കേട്ട് ഞെട്ടണ്ട, ഒരു നാണയത്തിന്റെ രണ്ട് വശങ്ങളെ പറ്റിയോ ജീവിതത്തെ പറ്റിയോ ഉള്ള ഫിലോസഫി അല്ല ഞാന്‍ പറയാന്‍ പോകുന്നത്. നമ്മുടെ ഒറ്റരൂപാ നാണയത്തെക്കുറിച്ചാണ്. നമ്മുടെ ഇന്ത്യാമഹാരാജ്യം കടുത്ത നാണയപ്പെരുപ്പത്തില്‍ ഉഴറുമ്പോഴും എണ്ണത്തില്‍ ചുരുക്കം അനുഭവപ്പെടുന്ന (അല്ലെങ്കില്‍ എനിയ്ക്ക് മാത്രം അനുഭവപ്പെട്ട) ഒരുരൂപാ നാണയത്തെപ്പറ്റി. ബസില്‍ ആറുരൂപ ടിക്കറ്റ് എടുക്കാനായി പത്തുരൂപ കൊടുത്തു എന്നും ഒരുരൂപയുണ്ടോ എന്ന ചോദ്യത്തിന് നിസഹായതയോടെ ഇല്ല എന്ന് മറുപടി പറഞ്ഞു എന്നും ഉള്ള രണ്ടേരണ്ട് കാര്യങ്ങള്‍ക്ക് എന്നെ അവജ്ഞയോടെ നോക്കിയ കണ്ടക്ടര്‍ക്ക് ഞാന്‍ ഈ കത്തിക്കുറിപ്പ് സമര്‍പ്പിയ്ക്കുന്നു.
ഇന്നലെയാണ് സംഭവം. ചില്ലറ ഇല്ലാതാകുന്നതും ബാലന്‍സ് കിട്ടാതാകുന്നതും പുതിയ അനുഭവം ഒന്നും അല്ല. എന്നാലും ക്രിമിനല്‍ കുറ്റവാളികള്‍ക്കെന്ന പോലെ കിട്ടിയ നോട്ടം എന്നെ നിര്‍ത്തിച്ചിന്തിപ്പിച്ചു (സീറ്റ്‌ കിട്ടിയിരുന്നില്ല). എന്റെ കയ്യില്‍ ഉണ്ടായിരുന്ന ചില്ലറകള്‍ എവിടെ? തല്‍സ്ഥാനത്ത് ഒരു പുത്തന്‍ പത്ത് രൂപാ നോട്ട് എവിടുന്നു വന്നു? എന്തെങ്കിലും വാങ്ങിയപ്പോള്‍ ചില്ലറ കൊടുത്തുകാണും എന്ന് നിഗമിച്ച് ഞാനെന്റെ ചിന്തകളെ തിരിച്ചെടുത്തു. മറ്റുള്ളവരെക്കുറിച്ച് നല്ലത് ചിന്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ‘പാവം കണ്ടക്ടര്‍, ചില്ലറ ഇല്ലാഞ്ഞിട്ടല്ലേ’ എന്ന് മനസിനെ പറഞ്ഞു ആശ്വസിപ്പിച്ചു. മനസ് മറുത്തെന്തെങ്കിലും പറയുന്നതിന് മുന്നേ ചിന്തകളുടെ ടോപ്പിക്ക് മാറ്റി. ഇറങ്ങാന്‍ നേരം ബാലന്‍സ് നാലുരൂപയും പിടിച്ചുപറിച്ചു. അര്‍ഹതപ്പെട്ടതാണെങ്കിലും തരുന്ന ആളിന്റെ ഇഷ്ടത്തോടെയല്ലാതെ വാങ്ങുന്നത് പിടിച്ചുപറി അല്ലാതെന്താണ്.
വീട്ടിലെത്തി, ഒരു സോഫ്റ്റ്‌വെയര്‍ ഡവലപ്പറുടെ ജാഗരൂഗതയോടെ സ്പൈഡര്‍ സോളിറ്റയര്‍ കളിക്കുന്നതിനിടയിലാണ് അമ്മ വന്നു ബാഗ്‌ അരിച്ചുപെറുക്കാന്‍ തുടങ്ങിയത്. വല്ലയിടത്തും കിടക്കുന്ന J യെ Q ന്റെ താഴെ കൊണ്ടുവരാനുള്ള ബുദ്ധിപരമായ നീക്കങ്ങള്‍ക്കിടയില്‍ ഞാനത് മൈന്‍ഡ് ചെയ്യാന്‍ പോയില്ല.
“ഇതില്‍ ഒറ്റത്തുട്ടൊന്നും ഇല്ലേ?”, നോക്കുമ്പോ ബാഗ്‌ എന്റെ നേര്‍ക്ക്‌ നീട്ടി നില്പാണ്. ‘ദി കിഡ്’ സിനിമയില്‍ കീശയില്‍ കാശൊന്നും ഇല്ലെന്നറിഞ്ഞിട്ടും കള്ളനെ ഒന്നു കൂടി പോക്കറ്റ്‌ തപ്പാന്‍ അനുവദിക്കുന്ന ചാര്‍ളി ചാപ്ലിനെയാണ് ഓര്‍മ വന്നത്. ചിലപ്പോ ഞാന്‍ തപ്പിയാല്‍ തുട്ട് കിട്ടിയാലോ എന്ന പ്രതീക്ഷ ആ മുഖത്ത് കണ്ടു.
അപ്പൊ ഇതാണ് എന്റെ നാണയങ്ങള്‍ പോയ വഴി!!!
“ഇന്നലെ എടുത്ത തുട്ടുകള്‍ എവിടെ?”
“ഞാന്‍ രാവിലെ അമ്പലത്തില്‍ പോയത് നീ കണ്ടതല്ലേ?”, മറുചോദ്യം.
ശരിയാണ്. അമ്മയ്ക്ക് അമ്പലത്തില്‍ പോകുമ്പോള്‍ ഇടാന്‍ ചില്ലറ ശേഖരിക്കുന്ന ശീലമുണ്ട്. പ്രത്യേകിച്ച് ഒറ്റരൂപ തുട്ടുകള്‍. ഞാനാണത് മറന്നത്. ഈ അമ്മമാര്‍ എല്ലാം ചേര്‍ന്ന് ചില്ലറകള്‍ എല്ലാം അമ്പലങ്ങളിലെയും പള്ളികളിലെയും ഭണ്ടാരങ്ങളില്‍ നിക്ഷേപിച്ചിരിക്കുകയാണ്. പിന്നെങ്ങനെ നാട്ടില്‍ ചില്ലറയുടെ വിനിമയം നടക്കും? ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ഉണരുകയും കാര്യങ്ങള്‍ അപഗ്രഥിച്ച് അഭിപ്രായം രൂപീകരിച്ച ശേഷം വീണ്ടും ഉറങ്ങുകയും ചെയ്യാറുള്ള എന്നിലെ സാമൂഹികപ്രവര്‍ത്തക ഇത്തവണയും ഞെട്ടിയുണര്‍ന്ന്‍ അമ്മയോട് ചോദിച്ചു,
“അമ്മാ, ഇങ്ങനെ എല്ലാ വിഗ്രഹത്തിന്റെ മുന്നിലും ചില്ലറയിടാതെ പ്രധാന നടയില്‍ ഒരു നോട്ട് ഇട്ടൂടെ? കൃഷ്ണനും മുരുകനും ഒക്കെ വീതിച്ചെടുക്കില്ലേ?” (മുതിര്‍ന്നവരായ ശിവനെയും ദേവിയെയും ഒന്നും പരാമര്‍ശിക്കാത്തത് പേടിച്ചിട്ടു തന്നെയാണ്. അവര്‍ക്ക് ഈ ന്യൂ ജനറേഷന്‍ ചോദ്യങ്ങള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലോ). ചോദിക്കുന്നതിനൊപ്പം തന്നെ മുരുകനോട് മനസ്സില്‍ മാപ്പ് പറഞ്ഞ്, എന്റെ ഉദ്ദേശശുദ്ധി വ്യക്തമാക്കി. രണ്ടുപിടി അവലിന് വേണ്ടി സ്വത്തെല്ലാം കൂട്ടുകാരന് എഴുതിക്കൊടുത്ത കൃഷ്ണന്‍ ഇതൊന്നും കാര്യമായി എടുക്കില്ലാന്നുറപ്പാണ്. ദൈവങ്ങള്‍ക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്റെ ചോദ്യം അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ലാന്നു മുഖം കണ്ടാല്‍ അറിയാം.
“നീ എന്തൊക്കെ പറഞ്ഞാലും എല്ലായിടത്തും ചില്ലറയിട്ടെങ്കിലേ എനിയ്ക്ക് തൃപ്തിയും സന്തോഷവും വരൂ.” പിന്നെ ഞാന്‍ ഒന്നും പറഞ്ഞില്ല. സ്വന്തം അമ്മയുടെ സന്തോഷവും സമാധാനവും തല്ലിക്കെടുത്തി എത്ര വലിയ ആദര്‍ശവും സ്ഥാപിച്ചെടുത്തിട്ട് എന്തു നേടാനാണ്. അങ്ങനെ ഞാന്‍ വീണ്ടും ഒറ്റത്തുട്ടു ശേഖരിച്ചു തുടങ്ങി – അമ്മയ്ക്ക് കൊടുക്കാനും കണ്ടക്ടര്‍ക്ക് കൊടുക്കാനും.

Wednesday, August 22, 2012

Simplest Thoughts


Life is yours
Live it as you wish
Tongue is yours
Talk as you wish
Foot is yours
Tread on where you wish
Heart is yours
Do what it tells
Future is yours
Let it  be as it comes
But don’t let your life defeat another life,
Don’t let your tongue ever break a heart,
Don’t let your foot to tread on your dears’ dreams,
Don’t let your heart to brush off the brain,
Don’t let your future be full of regressions.
Don't let the present to slap on your face in the future. 

Wednesday, May 2, 2012

I GOT MY SOUL BACK


I was wandering in search of me..
And atlast I got me back..
It is the happiest discovery in the world.
I don't know whether a discovery can be called the HAPPIEST..
But I would like to use it so..
I was asking myself "WHERE WERE YOU?"..
The answer was a silly smile..
I am angry seeing that..
And it drops through my eyes..
And ofcourse it shows I got me back..
I got my tears back to myself, not for others.
I got my smile for all, not only for me.
I love to be myself..
And so my dear soul, don't go anywhere as you did before..

Pearls in the Memories


My dear father,
Once again I want to lie on your chest,
listening to the rhythm of your heart beat.
I want you to be awake until I sleep.
I want to laugh so hard hearing your funny stories,
and to see the angry face of Mom for disrupting her sleep.
I want to laugh at brothers that you are mine,
and bet that you will be with me, not with them, in an argument.
I want to see their arguing face even when they know I'm right
and although they don’t care.
I want to walk so long and long gripping your fingers tight,
and with an ear listening to you and other listening for you.
I want to see the peoples' face wondering about our friendship. 
Where all gone???
I want all these once again, only once, I won't ask more.
I know I am asking for a new childhood, An impossible one.
But I can’t stop myself from craving.
Oh my dear father,
I may grow bigger;
I may take decisions wise or unwise;
I may think logically or illogically;
I may obey u blindly or not;
I may argue with u or not;
In the core, I am still your silly little lass,
questing and teasing you for your nice stories.
I really want a travel back to my childhood,
to pick the pearls I have lost on half the way...